2014 മാർച്ച് 1, ശനിയാഴ്‌ച

ഒരു പെണ്‍കുട്ടിയുടെ ജീവിതം

  അച്ഛനും അമ്മയും അനിയനും അടങ്ങുന്ന സന്തുഷ്ടകുടുംബം അച്ഛന്റെ     .ഓമനയായി അവള്‍ വളര്‍ന്നു വല്യകുഴപ്പമില്ലാതെ ഡിഗ്രീ പൂര്‍ത്തിയാക്കി
 ഇരുപത്തിരണ്ടാം വയസ്സില്‍ അവള്‍ക്കു വിവാഹആലോചന വന്നു അതും അച്ഛന്റെ ഉറ്റസുഹ്രത്ത്കൊണ്ടുവന്നത് ഡിമാന്‍ഡ്ഒന്നും ഉണ്ടായിരുന്നില്ല പെട്ടന്ന് വിവാഹം നടത്തണം എന്ന്മാത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹം.
 ഏതൊരുപെണ്ണിനേയുംപോലെ സ്വപ്നങ്ങള്‍ക്കണ്ട് അവളും കതിര്‍മണ്ടപത്തില്‍ കയറി വിവാഹം കഴിഞ്ഞു സ്വപ്നങ്ങളോടെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെട്ടു കുറച്ചുസമയംകൊണ്ട് അവള്‍ക്കു മനസ്സിലായി അദ്ദേഹത്തിന് മനസികരോഗമാണെന്ന് താനുംതന്‍റെ കുടുംബവും വഞ്ചിക്കപ്പെട്ടിരിക്കുന്നു.                          .
   മണികൂറുകള്‍ നീണ്ട വിവാഹജീവിതം മതിയാക്കി അവള്‍ വീട്ടിലേക്കു മടങ്ങി ഒരുവര്‍ഷക്കാലം നീണ്ട നിയമപോരട്ടതിനോടുവില്‍ അവള്‍ക്കു ഡിവോര്സ്  ലഭിച്ചു അതിനിടയില്‍ സ്വന്തം കുടുംബത്തില്‍തന്നെ  അതികപ്പറ്റയി. സ്വന്തമായി ജോലിലഭിച്ചതിനാല്‍ വീട്ടുകാരുടെ കുറ്റപ്പെടുത്തലില്‍നിന്നും താല്‍കാലികമോചനം നേടി അകന്നുനിന്നു
 പുനര്‍വിവാഹങ്ങള്‍ വരുന്നുണ്ടെന്ക്കിലും വിവാഹകംബോളത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹം വേര്‍പെടുത്തിയ യുവതിഎന്ന പേരിലേക്ക് അവള്‍ മാറിക്കഴിഞ്ഞു .
 ഒരുപക്ഷേ പെണ്ണിന്റെ ആഗ്രഹത്തിനും സ്വപ്നങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത സമൂഹത്തില്‍ അവളും അകപ്പെട്ടുപോയി  

   

2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

കളിത്തോഴന്‍

എന്‍റെ ബാല്യത്തില്‍ സംഭവിച്ചതാണ് എന്‍റെ കളിത്തോഴന്‍ എന്നൊക്കെ പറയാം 
അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഒരുമിച്ചു പഠിക്കുന്നു എട്ടാംക്ലാസ്സില്‍ പഠിക്കുബോള്‍ ആണ് 
സംഭവം .ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിടുബോള്‍ അവന്‍ മാത്രം ഒറ്റയ്ക്ക് ഒരുമൂലയില്‍ 
പോകന്നത് കാണാമായിരുന്നു. ഏറ്റവും താഴ്ന്ന ജാതിയായ ആദിവാസി വിഭാഗത്തില്‍ 
പെട്ടതിനാല്‍ ആയിരിക്കണം ആരും അവനോടു ചങ്ങാത്തം ഉണ്ടായിരുന്നില്ല . അന്നൊരിക്കല്‍ 
കളികള്‍ക്കിടെ നിലത്തു വീണ അവനു ബോധം നഷ്ട്ടപ്പെട്ടു. എനിക്കത് മനസ്സിലാക്കുവാന്‍ 
കുറച്ചു സമയം വേണ്ടി വന്നു.അധ്യാപകര്‍ അവനെ ആശുപത്രിയില്‍ കൊണ്ടുപോയി .അധ്യാപകരുടെ 
വഴക്കും.തല്ലല്ലും ഏറ്റുവാങ്ങുബോളും .മനസ്സില്‍ അവനു ബോധം വന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയില്‍ 
ആയിരുന്നു . പിറ്റേ ദിവസം സ്കൂളില്‍ വന്ന അവനോടു ഞാന്‍ മാപ് പറഞ്ഞു അബദ്ധത്തില്‍
പറ്റിയത് ആണെക്കിലും.എന്‍റെ കാല് തട്ടിയാണ് വീണത്‌ എന്നാ കുറ്റബോധം, അന്നുമുതല്‍ 
അവനോടു അടുക്കാന്‍ ഞാന്‍ ശ്രമിച്ചു .അപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഉച്ചചോറിനു
പകരം കഞ്ഞിയനെന്നു കഞ്ഞി എന്ന് പറയാന്‍ പറ്റില്ല കാരണം വറ്റുകള്‍ ഉണ്ടായിരുന്നില്ല 
അച്ഛന്‍ രോഗി അമ്മ കൂലിപ്പണിക്ക് പോകുന്നു. ശനിയും ഞായറും അവന്‍ കൂലിപ്പണിക്ക് 
പോയാണ് പഠിക്കാന്‍ വരുന്നത് .പിന്നീടുള്ള ദിവസ്സങ്ങളില്‍ ചോറ് ഞാന്‍ കൂടുതല്‍ 
കൊണ്ടുപോകാന്‍ തുടങി. പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അവന്‍ നല്ല നിലയില്‍ പത്താംക്ലാസ് 
ജയിച്ചു. ഞാന്‍ മറ്റു ദേശങ്ങളില്‍ പോയതിനാല്‍ ആ ബന്ധം അകന്നു പോയിരുന്നു. 
ഒരുനാള്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ ജില്ല സാക്ഷരത മിഷന്‍ ഓഫീസ്സില്‍ 
പോയി .ഓഫീസര്‍ മുന്‍പാകെ എന്‍റെ ഫയല്‍ വച്ചതും അയാള്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു
പകച്ചു നിന്ന എന്നെ അയാള്‍ പരിചയപ്പെടുത്തി എന്‍റെ ബാല്യകാല കളിത്തോഴന്‍ 
ഞാന്‍ മറന്നിട്ടും എന്നെ മറക്കത്തവന്‍ !